Showing posts with label PhotoPost. Show all posts
Showing posts with label PhotoPost. Show all posts

Saturday, May 31, 2008

Al Hotta Cave, Oman

ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അല് ഹൊത്താ കേവ്(Al Hotta cave) ശരിയായ ഉച്ചാരണം ഇതുതന്നെയോ എന്നു നിശ്ചയമില്ല. അല് ഹോത്തി (al Hoti) എന്നും പറഞ്ഞു കേള്ക്കുന്നുണ്ട്. കഴിഞ്ഞ മാസം ഒമാനിലെ മറ്റൊരാകര്ഷണമായ ജബല് അക്തറില് പോകുന്ന വഴി ഇവിടെയും സന്ദര്ശിക്കാന് പറ്റി.

ഒമാന്റെ തലസ്ഥാനമായ മസ്കറ്റില് നിന്നും ഏകദേശം 200 കി.മി അകലെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. മസ്കറ്റില് നിന്നും നിസ്‌വയിലെത്തി കഴിഞ്ഞാല്‍ Al Hotta Cave എന്നെഴുതിയിരിക്കുന്ന തവിട്ടു നിറത്തിലുള്ള സൈന് ബോര്ഡു നോക്കി വച്ചു പിടിച്ചാല് നേരെയവിടെത്തും.




അവിടെ ഓഫീസില്‍ നിന്നും നിന്നും, അഞ്ചര റിയാലിന്റെ ടിക്കറ്റ് എടുത്തു കഴിഞ്ഞാല് ഒമാനിലെ ആദ്യത്തെ ട്രെയിനില് കയറി ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ഗുഹയുടെ പ്രവേശന കവാടത്തിലെത്താം. (ഞങ്ങള് ചെന്നപ്പോള് ട്രെയില് വര്ക്കുന്നില്ലാരുന്നു. അതുകൊണ്ട് പൊരി വെയിലത്ത് പിള്ളാരേം കൊണ്ടു നടന്നു പോവാനുള്ള ഭാഗ്യമുണ്ടായി :) )



ഗുഹയുടെ പ്രവേശന കവാടം



ക്യാമറ മുതലായ സംഗതികള് ഗുഹക്കുള്ളില് അനുവദനീയമല്ല. ഓരോ സംഘത്തിന്റെയും കൂടെ ഒരു ഗൈഡുമുണ്ടാവും. ട്രിപ്പു തുടങ്ങുന്നതിനു മുന്പും, അതിനിടയിലുമായി ഗുഹയെ കുറിച്ചുള്ള വിവരങ്ങള് അറബിയിലും ഇംഗ്ലീഷിലുമായി പറഞ്ഞു തരും.


ഏകദേശം 20 മില്യണ്‍ വര്ഷങ്ങള്‍ പഴക്കമാണ് അല്‍ ഹോതിക്ക് ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു. താഴെയുള്ള ചിത്രങ്ങള്‍ വലുതാക്കി നോക്കിയാല്‍ എങ്ങനെയാണ് ഈ ഗുഹ ഉണ്ടായി വന്നതെന്നു മനസ്സിലാവും. അവിടെ തന്നെയുള്ള മ്യൂസിയത്തില്‍ പ്രദര്ശി്പ്പിച്ചിരിക്കുന്ന ടൈം മെഷീനില്‍ നിന്നും പകര്ത്തിയ ചിത്രങ്ങളാണ്.







ഒമാന്‍ ഗവണ്മെന്റ് 2006 ഡിസംബറിലാണ് പൊതുജനങ്ങള്ക്കായി ഇത് തുറന്നു കൊടുത്തത്. ഏകദേശം 5 കിലോമീറ്ററ് നീളമുള്ള് ഗുഹയുടെ 830 മീറ്റര്‍ മാത്രമാണ് സന്ദര്ശകര്ക്ക് കാണാനാവുക. മുകളിലേക്ക് കയറാന്‍ 225 പടികളാണ് ഉള്ളത്. പേടിക്കണ്ട, ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇട്ടിട്ടുണ്ട്. ഏറ്റവും മുകള്‍ ഭാഗത്തെത്തുമ്പോഴേക്കും നാം 65 അടിയോളം ഉയരത്തിലായിരിക്കും.


താഴേക്ക് ഇറങ്ങുന്ന വഴിയില്‍ ഒരു തടാകമുണ്ട്‌. ഇതിന് എണ്ണൂറ് അടിയോളം നീളവും പത്തു മീറ്ററിലധികം ആഴവുമുണ്ട്. അതിനുള്ളില്‍ ഇഷ്ടം പോലെ മത്സ്യങ്ങളുണ്ട്. മറ്റു ഗുഹകളിലുള്ള മത്സ്യങ്ങള്‍ക്കെന്ന പോലെ ഇവയ്ക്കും കണ്ണു കാണില്ല. കണ്ണുകള് ഇല്ലാത്ത ഇവയ്ക്ക് കണ്ണിന്റെ സ്ഥാനത്ത് ചൊറി വന്നു കരിഞ്ഞ പോലെ ( ചിരിക്കരുത്, അങ്ങനാ എനിക്കു തോന്നിയത്) ഒരു ചെറിയ പാടു മാത്രമേയുള്ളൂ. ഇവരുടെ പിതാമഹന്മാര്ക്ക് കണ്ണുകള്‍ ഉണ്ടായിരുന്നു. ഗുഹയ്ക്കുള്ളില്‍ പെട്ടു പോയതു കൊണ്ട് അതിനുള്ളിലെ ഇരുട്ടില്‍ കണ്ണു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ലാതിരിക്കുകയും ,അങ്ങനെ പല തലമുറകള്‍ കഴിഞ്ഞപ്പോഴേക്കും കണ്ണില്ലാത്ത മീനിലേക്ക് പരിണാമം സംഭവിച്ചുവെന്നുമാണ് ഒരു വാദം . എന്നാല്‍ ഇതിനെ ഖണ്ഡീക്കുന്ന മറ്റൊരു തിയറിയുമുണ്ട്.




യാദൃശ്ചികമായി മ്യൂട്ടേഷന്‍ മൂലം കണ്ണില്ലാത്ത ചില മീന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം. കണ്ണുള്ളവയ്ക്ക് ഇരുട്ടത്ത് എവിടെയെങ്കിലുമൊക്കെ തട്ടി മുറിവുകളുണ്ടാവുകയും അങ്ങനെ മരണം സംഭവിക്കുകയും ചെയ്യം. അതുകൊണ്ട് കണ്ണുള്ളവയെ അപേക്ഷിച്ച് കണ്ണില്ലാത്തവയ്ക്ക് ജീവിച്ചിരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അങ്ങനെ കാലക്രമേണ കണ്ണുള്ളവയുടെ എണ്ണം കുറയുകയും, കണ്ണില്ലാത്തവ പെരുകുകയും ചെയ്തിരിക്കാം. പുതിയ ചില പഠനങ്ങള്‍ അവയ്ക്ക് വെളിച്ചം, നിഴലുകള്‍ തുടങ്ങിയവ തിരിച്ചറിയാന്‍ കഴിയുന്നുണ്ട് എന്നു സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേ സ്പീഷീസില്‍ പെട്ട, സൂര്യപ്രകാശമേല്ക്കുന്ന സ്ഥലങ്ങളില്‍ ജീവിച്ചു വരുന്നവയ്ക്ക് കണ്ണുകാണാം.

ഗുഹയോടനുബന്ധിച്ച് ഒരു മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്. അവിടെ പല തരത്തിലുള്ള ഗുഹാവശിഷ്ടങ്ങളും മറ്റും സൂക്ഷിച്ചിട്ടുണ്ട്. പിന്നെ, ഒരു കാര്യം. വലിയൊരു rock salt അവിടിരിപ്പുണ്ട്. കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ "കം വനജ, ടേസ്റ്റ് ഇറ്റ്“ എന്നു പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെ ഞാനും ചെന്ന് തൊട്ടു നക്കി. മറ്റേ ആള്‍ വീണ്ടും വീണ്ടും തൊട്ടു നക്കുന്നതു കണ്ടപ്പോളാണ് ഇങ്ങനെ എത്ര പേര്‍ ചെയ്തിട്ടുണ്ടാവുമെന്നോര്‍ത്തത്. അതുകൊണ്ട് ഉപ്പുണ്ടോന്ന് നോക്കുന്നതിനു മുന്പ് ഒന്നാലോചിക്കുന്നതു നന്നായിരിക്കും.

ഗുഹകള്‍ ഉണ്ടാവുന്നതെങ്ങനെ?
വെള്ളം, തിരകള്‍ , ലാവ തുടങ്ങിയവയൊക്കെ ഗുഹകള്‍ ഉണ്ടാവാന്‍ കാരണമാവുന്നുണ്ടെങ്കിലും പ്രധാനമായും വെള്ളവും പാറകളിലുള്ള ലൈംസ്റ്റോണും തമ്മിലുള്ള പ്രവര്ത്തനഫലമായാണ് മിക്ക കേവ്സും (solutional caves) ഉണ്ടാവുന്നത്. മഴവെള്ളം പാറകളുടെ ചെറിയ വിടവുകളിലൂടേ ഒലിച്ചിറങ്ങുകയും പാറയുടെ ഉപരിതലത്തിലുള്ള ചെറുജീവികളുടെയും ചെടികളുടെയും അവശിഷ്ടങ്ങളില്‍ നിന്നും വരുന്ന കാര്ബണ്‍‌ഡൈ ഓക്സൈഡുമായി പ്രവര്ത്തിച്ച് കാര്‍ബോണിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു. അത് ലൈം സ്റ്റോണിലുള്ള കാത്സ്യം കാര്ബണേറ്റുമായി പ്രവര്‍ത്തിച്ച് കാത്സ്യം ബൈ കാര്ബണേറ്റ് ലായനി ഉണ്ടാവുന്നു. ഫലത്തില്‍, ഇത് ക്രമേണ ലൈം സ്റ്റോണിനെ അലിയിപ്പിക്കുകയും കാലാന്തരത്തില്‍ ഗുഹ രൂപം കൊള്ളുകയും ചെയ്യുന്നു. മഴ, കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം എന്നിവയുടെ അളവ്, വെള്ളത്തിന്റെ താപനില, മര്ദ്ദം എന്നിവയുടെ തോത് തുടങ്ങിയവയിലുള്ള ഏറ്റക്കുറച്ചിലുകളനുസരിച്ച് ഒരു ഗുഹ രൂപം കൊള്ളാനെടുക്കുന്ന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. താഴേക്ക് ഒലിച്ചു വരുന്ന ഈ ലായനി ഉറഞ്ഞ് പല പല രൂപങ്ങള്‍ ഉണ്ടാകുന്നു. അല്‍ ഹൂത്തയില്‍ ഗണപതിമാരേയും മഹാലക്ഷ്മിമാരേയും ഒക്കെ കണ്ടു. ശിവലിംഗങ്ങള്‍ എത്രയുണ്ടെന്ന് പറയുക വയ്യ.

സിംഹത്തിന്റെ രൂപം?


ഒമാനിലുള്ളവരെങ്കിലും സമയം കിട്ടുമ്പോള്‍ തീര്ച്ചയായും പോയി കാണേണ്ട സ്ഥലങ്ങളിലൊന്നാണിത്. പോകുന്നതിന് ഒരു ദിവസം മുന്‍‌കൂറായി ടിക്കറ്റ് റിസേര്‍‌വ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്ക്ക് ഒഫീഷ്യല്‍ സൈറ്റില്‍ നോക്കിയാല്‍ മതി.
http://www.alhottacave.com/


References
http://en.wikipedia.org/wiki/Cave
http://www.amazingcaves.com/learn_formed.html
http://seedmagazine.com/news/2007/01/of_cavefish_and_hedgehogs.php

കൂടുതല്‍ വായനയ്ക്ക്
http://news.nationalgeographic.com/news/2008/01/080108-cave-fish.html - Blind Cavefish Can Produce Sighted Offspring

http://www.pbs.org/wgbh/nova/caves/form_flash.html - മഴവെള്ളം, തിരമാലകള്, ലാവ, ബാക്ടീരിയ, തുടങ്ങിയവയൊക്കെ ഗുഹകള് ഉണ്ടാവാന് കാരണമാവുന്നുണ്ട്. ഇവിടെ അതിനെ കുറിച്ചുള്ള ഒരു ചെറിയ അനിമേഷന് കാണാം.

http://www.geocities.com/gvstevens/oman/hoti2000/hoti2trips.htm?20057- വായിച്ചു നോക്കൂ. തീര്‍ച്ചയായും ഇഷ്ടപ്പെടും.

കുറിപ്പ്‌- 9,11,12 ചിത്രങ്ങള്‍, അവിടെ നിന്നും വാങ്ങിയ പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ചിത്രങ്ങള്‍ സ്കാന്‍ ചെയ്തതാണ്.

Monday, April 7, 2008

പുതിയ ലോകത്തിലേക്ക്

അങ്ങനെ ചന്തുവും സ്ക്കൂളില്‍ പോകാന്‍ തുടങ്ങി. അക്ഷരങ്ങളുടേയും, വരകളുടേയും, കൂട്ടുകാരുടെയും ഒരു പുതു ലോകം. അഗ്രജന്റെ പാച്ചുവിനെ പോലെ അവനും കാത്തിരിക്കുകയായിരുന്നു ഏപ്രില്‍ 2 ആവാന്‍. രാവിലെ 9 മണിക്കായിരുന്നു ഇന്റെര്‍വ്യൂ(?). രാവിലെ 7.30 ന് എന്തോ തട്ടലും മുട്ടലും കേട്ട് ഉണര്‍ന്നു നോക്കിയപ്പോള്‍ ചേച്ചി സ്കൂളില്‍ പോവാന്‍ റെഡിയായി നില്‍ക്കുന്നു. എനിക്കും പോണമെന്നു പറഞ്ഞ് നിലവിളിച്ച് ബാഗും കൈയ്യിലെടുത്ത് കാറില്‍ കയറിയിരുന്നു.

ചേച്ചിയെ കൊണ്ടു വിട്ടിട്ട് തിരിച്ചു വന്ന് കുളിച്ച് കുട്ടപ്പനായി വീണ്ടും സ്ക്കൂളിലേക്ക്.


ഞാന്‍ റെഡി.

ഈ അച്ഛനും അമ്മയ്ക്കും കൃത്യനിഷ്ഠ തീരെയില്ല. സമയമായി കേട്ടൊ? ഞാന്‍ പോവാ.



ശ്ശെടാ, ഈ ക്ലാസ്സെവിടാ ഗോകര്‍ണ്ണത്താണോ കൊണ്ടു വച്ചേക്കുന്നത്?


ആദ്യ ദിവസത്തെ ഉത്സാഹം ഇപ്പോഴില്ല.


സ്കൂളിലോട്ടാണെങ്കില്‍ ഞാനില്ല.



കാരണം ഇതാണ്.


അമ്മയും കൂടി എന്താണ് സ്ക്കൂളില്‍ വരാത്തതെന്ന അവന്റെ ചോദ്യം ന്യായം.
ഇതൊക്കെയാണെങ്കിലും ക്ലാസിനകത്തു കയറിയാല്‍ ആള്‍ ജെന്റില്‍മെന്‍ എന്ന് ടീച്ചറുടെ സാക്‌ഷ്യം.


ഇവിടെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ വീട് ശൂന്യം.

Friday, September 7, 2007

ആനപ്പടങ്ങള്‍-3

Sensitive points


ആനകളുടെ ശരീരത്തില്‍ ഏകദേശം 107 sensitive points ആണ് ഉള്ളത്. അത്തരം സ്ഥാനങ്ങളിലുള്ള ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദമോ വേദനയോ ആനകളെ ആക്രമണ സ്വഭാവികളാക്കും. ചിത്രത്തില്‍ കാണുന്ന ചുവന്ന കുത്തുകള്‍ അതീവ സെന്‍സിറ്റീവ് പോയ്ന്റുകളെ സൂ‍ചിപ്പിക്കുന്നു.

മദം
ആനകളുടെ കണ്ണുകള്‍ക്കും ചെവിക്കും ഇടയിലായി രണ്ടു ഭാഗത്തുമായി ഒരു ജോഡി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മുതിര്‍ന്ന കൊമ്പനാനകളില്‍ ഈ ഗ്രന്ഥികളില്‍ നിന്നും ഒരു തരം ദ്രവം സ്രവിക്കും. രണ്ടു മുതല്‍ മൂന്നു മാസം വരെ ഈ ഗ്രന്ഥികള്‍ active ആയിരിക്കും. ഈ സമയത്താണ്‍ ആനയ്ക്ക് മദം ഉണ്ടാകുന്നത്. ഈ അവസ്ഥയുടെ യഥാ‍ര്‍ത്ഥ കാരണം എന്താണെന്ന് അറിയില്ല. ഇക്കാലയളവില്‍ പുരുഷ ഹോര്‍മോണ്‍ ആയ testosterone വളരെ കൂടുതല്‍ അളവില്‍ ഉല്പാദിപ്പിക്കപ്പെടുന്നു.

പ്രത്യുല്‍പ്പാദനം
ഏകദേശം 10-14 വയസ്സിനിടയില്‍ കൊമ്പനാ‍നകള്‍ പ്രായപൂര്‍ത്തിയെത്തുന്നുവെങ്കിലും 30 വയസ്സ് ആകുന്നതുവരെ മിക്കവാറും ഇണചേരാറില്ല. ഇതിനു കാരണങ്ങള്‍ രണ്ടാണ്.

  1. മുതിര്‍ന്ന കൊമ്പനാനകള്‍ അവയെ തടയുന്നു.
  2. കൌമാരപ്രായക്കാരായ കൊമ്പനാനകളെ പിടിയാനകള്‍ ഇണയായി സ്വീകരിക്കാറില്ല.
14 വയസ്സു മുതല്‍ 50 വയസ്സു വരെ , നാലോ അഞ്ചോ വര്‍ഷത്തെ ഇടവേളകളിലായി പിടിയാനകള്‍ കുട്ടിയാനകള്‍ക്ക് ജന്മം നല്‍കുന്നു. 20 മുതല്‍ 22 മാസം വരെയാണ്‍ ഗര്‍ഭകാലം. അപൂര്‍വമായി മാത്രം ഇരട്ട കുട്ടികളും ഉണ്ടാവാറുണ്ട്.

ആനക്കുട്ടികള്‍ക്ക് ഏകദേശം 100 കിലോയോളം ഭാരം കാണും. രണ്ടു മൂന്നു വയസ്സു വരെ അമ്മയാനയുടെ മുലപ്പാല്‍ കുടിച്ചാണ് വളരുന്നത്. തുമ്പിക്കൈയ്യല്ല , മറിച്ച് വായുപയോഗിച്ചാണ് പാലു കുടിക്കുന്നത് . ആനക്കുഞ്ഞുങ്ങളില്‍, ആണാന 12-14 വയസ്സു വരെയും, പെണ്ണാന അമ്മയാനയുടെ മരണം വരെയും അമ്മയാനയോടൊപ്പമാണ് ജീവിക്കുന്നത്.

കുടുംബ ജീവിതം
ഒരു കുടുംബത്തില്‍ സാധാരണയായി 10 അംഗങ്ങളോളം ഉണ്ടാവും. മൂന്നോ നാലോ പിടിയാനകളും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സു വരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നതാണ് ഒരു കുടുംബം. പ്രായം കൂടിയ പിടിയാനയാണ്‍ കുടുംബ നാഥ. കുടുംബത്തില്‍ നാഥന്‍ ഇല്ലെന്നു പറയാം. കാരണം പ്രായപൂര്‍ത്തിയായ കൊമ്പനാനയും പിടിയാനയും വേറെ വേറെ ആണ് താമസം.

പ്രായമാവുന്നതോടു കൂടി പല്ലുകള്‍ കൊഴിയുകയും ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അങ്ങനെ പോഷകാഹാരകുറവു മൂലം മരണം സംഭവിക്കുന്നു.

ആനപ്പല്ലുകള്‍

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കൂടി നോക്കുക. ആന വന്ന വഴിയേതെന്ന് മനസ്സിലാവും.



ആനപ്പടങ്ങള്‍-1
ആനപ്പടങ്ങള്‍-2

ക്യാമറാമാന്‍ സുരേന്ദ്രനോടൊപ്പം.

വിവരങ്ങള്‍ക്ക് കടപ്പാട്: കോന്നി ആനക്കൂട്.

ചിക്കുന്‍ ഗുനിയ ബാധിച്ച് അതികഠിനമായ വേദനക്കിടയിലും ഈ ചിത്രങ്ങള്‍ (ചില ചിത്രങ്ങളെ അത് ബാധിച്ചിട്ടുണ്ട്) എടുത്ത എന്റെ ഫോട്ടോഗ്രാഫറോടുള്ള വ്യാജപൂര്‍വമുള്ള നന്ദി ഖേദപൂര്‍വ്വം രേഖപ്പെടുത്തുന്നു.

അവസാനിച്ചു.:)

Saturday, September 1, 2007

ആനപ്പടങ്ങള്‍-2

താഴെ കാണുന്നവരാണ് കോന്നി ആനക്കൂട്ടിലെ അന്തേവാസികള്‍.


സോമന്‍-65. ആനകളുടെ ശരാശരി ആയുസ്സ് 65 വര്‍ഷമാണ്. അപ്പോള്‍ ഇദ്ദേഹത്തെ സോമനപ്പൂപ്പന്‍ എന്നു വിളിക്കണം.

പ്രിയദര്‍ശിനി-30

മീന-15


സുരേന്ദ്രന്‍-9 . കുറച്ചു കൂടി മോഡേണ്‍ ആയ പേര്‍ ഇടാമായിരുന്നു. സുരേന്ദ്രന് ഈ പേരിട്ടയാള്‍ ആരായാലും ഇവന്റെയടുത്ത് വന്നുപെട്ടാലുള്ള അവസ്ഥയോര്‍ത്തിട്ട് പേടിയാവുന്നു. ( എന്റെ സ്വന്തം അനുഭവം ഓര്‍ത്തുപോയി. ചെറുപ്പത്തില്‍, എന്റെയീ പേരിനെ ചൊല്ലി കുറച്ചൊന്നുമല്ല, വീട്ടിലെ സമാധാനാന്തരീക്ഷം ഞാന്‍ അലങ്കോലപ്പെടുത്തിയിട്ടുള്ളത്. ഈ കൊലച്ചതി എന്നോട് ചെയ്തത് സ്വന്തം അമ്മയായതുകൊണ്ടു മാത്രമാ അന്നു ക്ഷമിച്ചത്. )

ഇനി നല്ല ലക്ഷണമൊത്ത ആനയുടെ ‘ലക്ഷണങ്ങള്‍‘ എന്തൊക്കെയാണെന്നു നോക്കാം.

നിറം..................... കരിവീട്ടിയുടെ
തുമ്പിക്കൈ..............നിലത്തിഴയണം
തലക്കുന്നി...............ഉയര്‍ന്നതാവണം
മസ്തകം.................തള്ളിനില്‍ക്കണം
കൊമ്പുകള്‍..............വീണ് എടുത്ത് അകന്ന് ഉയര്‍ന്ന് വെണ്മയാര്‍ന്നവ
കണ്ണുകള്‍.................തെളിമയാര്‍ന്നവ
ചെവികള്‍...............വിസ്താരമേറിയവ
കഴുത്ത്...................കുറിയതാവണം
കാലുകള്‍.................ഉറച്ചതാവണം
നഖങ്ങള്‍.................18 എണ്ണം ഒരേ നിറത്തില്‍
ഉടല്‍.......................നീളമേറിയതാവണം
വാല്‍......................നീളമുള്ള, നിലത്തൂമുട്ടാത്ത , രോമം നിറഞ്ഞതാവണം


ഗുരുവായൂര്‍ പദ്മനാഭനും കുട്ടങ്കുളങ്ങര രാമദാസും ലക്ഷണമൊത്ത ആനകളാണ്.


രാമദാസിന്റെ കൊമ്പുകള്‍ കുറച്ചു കൂടി അകന്ന് ഉയര്‍ന്നതായി കാണാം.


ആനകളെ കുറിച്ചുള്ള മറ്റു ചില കാര്യങ്ങള്‍

ആഹാരം...........................200-250k.g/day
കുടിക്കുന്ന വെള്ളം............250ലിറ്റര്‍/day
പുറന്തള്ളുന്ന മൂത്രം...........50 ലിറ്റര്‍
പുറന്തള്ളുന്ന പിണ്ഡം........150-200 കിലോ
ഗര്‍ഭകാലം.......................20 മാസം
ഹൃദയതാളം....................28/മിനുട്ട് ( നില്‍ക്കുമ്പോള്‍)
ഹൃദയതാളം....................35/മിനുട്ട് (കിടക്കുമ്പോള്‍)
ശ്വസന നിരക്ക്...................10/മിനുട്ട് (നില്‍ക്കുമ്പോള്‍)
ശ്വസന നിരക്ക്...................5/മിനുട്ട് (കിടക്കുമ്പോള്‍)
ശരീര താപനില............35.9° C
തുമ്പിക്കൈ..................മേല്‍ചുണ്ട് രൂപാന്തരപ്പെട്ടത്
തൂണിക്കൈ.................തുമ്പിക്കൈയ്യുടെ അറ്റത്തുള്ള ത്രികോണാകൃതിയിലുള്ള അവയവം
നാക്ക്.........................വെളിയിലേക്ക് നീക്കാന്‍ സാധിക്കില്ല
കൊമ്പുകള്‍.................ഉളിപ്പല്ലുകള്‍ രൂപാന്താരം പ്രാപിച്ചത്
തേറ്റകള്‍......................പിടിയാനയ്ക്കും മോഴയ്ക്കും മാത്രം
വിരലുകള്‍.................ഇല്ല
നഖങ്ങള്‍....................6-18
തൊലി......................സ്വേദ ഗ്രന്‍ഥികള്‍ ഇല്ല


ആഫ്രിക്കന്‍ ആന

ആഫ്രിക്കന്‍ ആനയുടെ ചെവി ഏഷ്യന് ആനകളുടേതിനേക്കാള്‍ ഇരട്ടിയുണ്ട്. എഷ്യന്‍ കൊമ്പനാനകള്‍ക്ക് ഏകദേശം 3600കിലോ ഭാരമുള്ളപ്പോള്‍ ആഫ്രിക്കന്‍ കൊമ്പന് 5400 കിലോ തൂക്കമുണ്ട്. ഏഷ്യന്‍ പിടിയാനയുടെ ഭാരം 3000 കിലോയും ആഫ്രിക്കന്‍ പിടിയാനയുടേത് 3600 കിലോയുമാണ്.



ആനപ്പടങ്ങള്‍ - ഭാഗം1
ആനപ്പടങ്ങള്‍-ഭാഗം3

Friday, August 24, 2007

ആനപ്പടങ്ങള്‍-1


പത്തനംതിട്ടയില്‍ നിന്നും ഏകദേശം 10 കി.മീ (പത്തനംതിട്ട-പുനലൂറ്‍ റൂട്ട്‌) ദൂരമേയുള്ളൂ കോന്നിയിലേക്ക്‌. പറഞ്ഞിട്ടെന്താ, സ്വന്തം നാട്ടിലായിരിന്നിട്ടുകൂടി ഇതുവരെ കോന്നിയിലെ ആനക്കൂട്‌ കാണാന്‍ സാധിച്ചിട്ടില്ലായിരുന്നു. അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ലെന്നാണല്ലോ?;;) . എന്തായാലും ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കാര്യം സാധിച്ചു.



ഞങ്ങള്‍ പോയത് ഒരു ഞായറാഴ്ച്ച ദിവസമാണ്. അറിയാതെ പിറ്റേദിവസമായിരുന്നു പോയിരുന്നെങ്കില്‍ ഇത്തവണയും പോക്ക് മുടങ്ങിയേനേം. ബോര്‍ഡ് വായിച്ച് ഞെട്ടണ്ടാ ,നല്ല ധൈര്യമുള്ള കൂട്ടത്തിലായതു കൊണ്ട് ആനപ്പുറത്തു കയറാനൊന്നും നിന്നില്ല.


കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പ്പിക്കുന്ന ഒരു കേന്ദ്രമാണിത്. 6 ആനകള്‍ക്ക് പരിശീലനം നല്‍കുവാനുള്ള ശേഷിയുണ്ട് ആനക്കൂടിന്. 1942 ലാണ്‍ ആനക്കൂട്‌ സ്ഥാപിക്കപ്പെട്ടത്‌. മുന്‍പൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977 -ഓടേ ആനപിടുത്തം അവസാനിപ്പിച്ചു.


പുതുതായി പണിത ഓഫീസ് കെട്ടിടവും, മ്യൂസിയവും ഒക്കെ നല്ല ഭംഗിയുണ്ട്.


ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ നാല് ആനകള്‍ ഉണ്ടായിരുന്നു. സോമന്‍ 65, പ്രിയദര്‍ശിനി 30, മീന 15, സുരേന്ദ്രന്‍ 9 എന്നിവര്‍. വേറെവിടേക്കോ ഒരു കൊമ്പനു കൂട്ടായി ഒരു പിടിയാനയെ താമസിയാതെ അയക്കുമെന്ന് അധികൃതര്‍ അന്ന് പറഞിരുന്നു.


കമ്പകം എന്ന തടിയാണ് ആനക്കൂട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. (ചിത്രത്തില്‍ ക്ലിക്കി നോക്കിയാല്‍ എഴുതിയിരിക്കുന്നത് വായിക്കാം.)


ഇവിടെയാ‍ണ് ആനകളെ താമസിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും മറ്റും കൊടുക്കുന്നത് ഇവിടെയാണ്. (പടങ്ങള്‍ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ട്. എന്തുകൊണ്ടാണെന്നു പിന്നെ പറയാം)

ആനപ്പടങ്ങള്‍-ഭാഗം2


Saturday, June 9, 2007

ഗോനുവിനു ശേഷം

അത്യന്തം വിനാശകാരിയായ catagery 5 ല്‍ പെട്ട ഗോനു ചുഴലിക്കാറ്റ്‌ ബുധനാഴ്ച ഒമാണ്റ്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.


മസ്കറ്റില്‍ നിന്നും ഏകദേശം 125 km അകലെയാണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. ഇവിടെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഗോനു എത്തുമെന്നാണ്‌ പറയപ്പെട്ടിരുന്നത്‌. ഏകദേശം രണ്ടര മണിയായപ്പോള്‍ കരണ്ട്‌ പോയി. ഗൊനു എത്താറായെന്നു തന്നെ കരുതി. പക്ഷേ 10 മിനുട്ടിനു ശേഷം കറണ്ടു വന്നു. ഒന്നൊളിഞ്ഞു പോലും നോക്കാതെ ഗോനു എവിടെയോ പോയി മറഞ്ഞു. ഗോനുവിനേയും പ്രതീക്ഷിച്ചു കിടക്കുമ്പോള്‍, ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ്‌ കീഴടക്കിയാലും ,ഇംഗീഷ്‌ ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍ എന്ന്‌ ഓര്‍ത്തുപോയി.

ഇന്നലെ വൈകുംനേരം സീബിലുള്ള (മസ്കറ്റിനും 40 കിലോമീറ്ററോളം മുന്‍പ്‌. ) വരെ പോയിരുന്നു. അപ്പോള്‍ കണ്ട ചില കാഴ്ച്ചകളാണ്‌ താഴെ. ഇതൊന്നുമല്ല യഥാര്‍ഥ കാഴ്ചകള്‍. അവിടേക്ക്‌ പോയില്ല.

മസ്കറ്റില്‍ ക്വറിയാത്ത്‌ എന്ന സ്ഥലത്താണ്‌ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഏകദേശം 35 പേരോളം മരണപ്പെട്ടതായാണ്‌ കണക്ക്‌.

മസ്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്‌. വൈദ്യുതി ബന്ധം ഇനിയും പല സ്ഥലങ്ങളികും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ജല ദൌര്‍ലഭ്യമാണ്‌ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മസ്കറ്റിലുള്ള ഞങ്ങളുടെ ഒരു ബന്ധു രണ്ടു ദിവസമായി അടുത്തുള്ള ഒരു ഹോട്ടലിനെയാണ്‌ പ്രഭാതകര്‍മ്മക്കായി ആശ്രയിക്കുന്നത്‌. Swimming pool ലെ വെള്ളം filter ചെയ്താണ്‌ അവിടെ ഉപയോഗിക്കുന്നതെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ചോറു വയ്ക്കാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരുമെന്നതു കൊണ്ട്‌ മൂന്നു നേരവും ചപ്പാത്തി തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. ഡിസ്പോസിബിള്‍ പ്ളേറ്റുകളൂം ഗ്ളാസ്സുകളൂമാണ്‌ ഭക്ഷണം കഴിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്‌.


Climate ണ്റ്റെ പ്രത്യേകത കൊണ്ട്‌ വെള്ളം കെട്ടികിടന്ന്‌ നാട്ടിലെ പോലെ പകര്‍ച്ചവ്യാധികളുണ്ടാവാനുള്ള സാധ്യത കുറവാണ്‌.

പലരും കുളിച്ചിട്ട്‌ 3 ദിവസത്തിലേറെയായി. കരണ്ട്‌ ഇല്ലാത്തതു കൊണ്ട്‌ A/C യും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ കാറ്റും മഴയും ശമിച്ചതോടെ ചൂട്‌ പഴയപടിയാവുകയും ചെയ്തിരിക്കുന്നു.

കടകളൊക്കെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. പക്ഷെ കൈയ്യില്‍ പൈസയുള്ളവര്‍ക്കു മാത്രം എന്തെങ്കിലും വാങ്ങാം. മിക്കവരും ഇപ്പോള്‍ ATM കാര്‍ഡാണല്ലോ ഉപയോഗിക്കുന്നത്‌. മെഷീനുകളും മറ്റു കമ്പുട്ടര്‍ സംവിധാനങ്ങളും തകരാറിലായിരിക്കുന്നതു കൊണ്ട്‌ പൈസ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌.

വിജനമായി കിടക്കുന്ന Muscat city center ണ്റ്റെ roof parking area . മിക്കവാറും ദിവസങ്ങളില്‍ പ്രത്യേകിച്ചും , വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പാര്‍ക്കിംഗ്‌ കിട്ടാറെയില്ലന്നതാണ്‌ അനുഭവം.

ഗോനുവിനു മുന്‍പില്‍ എല്ലാവരും സമന്‍മാര്‍. വലിയവനും ചെറിയവനും, പാവപ്പെട്ടവനും പണക്കാരനും, ഇന്ത്യക്കാരനും പാക്കിസ്താനിയും അമേരിക്കകാരനും, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമും, സ്തീയും പുരുഷനും എല്ലാവരും. ഗോനു സംഹാരതാണ്ഢവമാടിയ നിമിഷങ്ങളില്‍ ഇന്നലെ വരെ തമ്മിലടിച്ചു കഴിഞ്ഞവരും ഒന്നിച്ച്‌ ഒരേ കാര്യം തന്നെയാവുമല്ലോ പ്രാര്‍ഥിച്ചിട്ടുണ്ടാവുക.

ഗോനുവിനു നാലു ദിവസങ്ങള്‍ക്കു ശേഷം ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയാണ്‌.
ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്‌.

കൂടുതല്‍ ചിത്രങ്ങള്‍

Ref: First photo by Gulf News.

Thursday, May 24, 2007

കടുവയെ പിടിച്ച കിടുവ.

എല്ലാവര്‍ക്കും നമസ്കാരം.
നമ്മുടെ അപ്പൂസിണ്റ്റെ ഈ പോസ്റ്റ്‌ കണ്ടതിനു ശേഷം ഒരു ക്യാമറാമാനു വന്ന മാറ്റങ്ങളാണ്‌ ഈ പോസ്റ്റിണ്റ്റെ പ്രദിപാദ്യ വിഷയം.

പ്രസ്തുത പോസ്റ്റ്‌ കാണുന്നതിനു മുന്‍പ്‌ ഇദ്ദേഹം എടുത്തുകൊണ്ടിരുന്ന ചില പോട്ടോവുകളുടെ സാമ്പിളുകളാണ്‌ താഴെ കാണുന്നവ.

ഇത്‌ ഒട്ടകം. പ്രധാനമായും മരുഭൂമികളില്‍ കണ്ടു വരുന്നു.


ഒന്നും കാണുന്നില്ലെ , ഒന്നു ഞെക്കി വലുതാക്കി നോക്കൂ . ചിലപ്പോള്‍ എന്തെങ്കിലും കാണുവാരിക്കും. ഇതിന്‌ കയര്‍ എന്നു പറയും . ക്ഷമിക്കണം. ഇതൊരു ജീവിയല്ല. ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആലപ്പുഴ പ്രദേശങ്ങളില്‍ പോയി നോക്കുന്നത്‌ നന്നായിരിക്കും.

പ്രസ്തുത പോസ്റ്റ്‌ കണ്ടതിനു ശേഷമെടുത്ത പോട്ടൊവുകളാണ്‌ ഇനിയുള്ളവ.

ഇത്‌ ഒമാനില്‍ കാണുന്ന ഒരിനം ഈച്ചയാണ്‌. ഇംഗളീഷില്‍ ഇവനെ ഫ്ള്യ്കൊ ഒമാനിയോ എന്നു പറയും. കൂടുതലറിയാന്‍ ഈ ലിങ്ക്‌ സഹായിക്കും.


ഇതു ഒമാനില്‍ സുവൈക്ക്‌ എന്ന സ്ഥലത്ത്‌ ഒരു വീട്ടിനു സമീപം കാണപ്പെടുന്ന ഒരിനം ഓന്താണ്‌.

ഇവന്‍ ഇംഗളീഷില്‍ ഓന്താര്‍ഡോ സുവൈക്കോ എന്നറിയപ്പെടുന്നു. കൂടുതലറിയണമെന്നുള്ളവര്‍ ആ വീട്ടുകാരെ contact ചെയ്യുക.


അടുത്തതായി കിളി വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്‌.

അറബിക്കില്‍ ഇവന്‌ മാഫി മാലൂങ്ഗോ എന്നാണ്‌ പേര്‍. ഈ ലിങ്കില്‍ ഞെക്കിയാലും ഞെക്കിയില്ലെങ്കിലും ഒന്നും കിട്ടാന്‍ പോകുന്നില്ല.

ഇത്രയൊക്കെ ആയപ്പോള്‍ ഇതു കണ്ടുകൊണ്ടിരുന്ന എനിക്കും ഒരു പൂതി. അങ്ങനെ ആ ക്യാമറ പിടിച്ചു വാങ്ങി ഞാനും എടുത്തു ഒരു ജീവിയുടെ ഫോട്ടോവ്‌. അതാണ്‌ താഴെ കാണുന്ന മൂന്നു ചിത്രങ്ങള്‍.




ഈ ജീവിയുടെ ഒരു പ്രത്യേകത എന്താണെന്നു വച്ചാല്‍ എല്ല ഭാഷയിലും ഇദ്ദേഹം ഒരു പേരില്‍ തന്നെയാണ്‌ അറിയപ്പെടുന്നതെന്നുള്ളതാണ്‌. ഹോമോ സാപ്പിയന്‍സ്‌ എന്ന ഇനത്തില്‍ പെടുന്നു. ലിങ്ക്‌ ചോദിക്കരുത്‌. തരത്തില്ല.

ഈ കടുവ ഏതോ ഇരയെ തിരയുകയാണെന്നു തോന്നുന്നു. എന്തോ തടഞ്ഞ മട്ടുണ്ടല്ലോ.

കടുവയെ പിടിച്ച കിടുവയോ എന്നുണ്ടല്ലോ നോട്ടം കണ്ടാല്‍.

(എണ്റ്റീശ്വരാ.. ഇപ്പം ചിരിക്കുന്നുണ്ടെങ്കിലും ഭാവം മാറിയാലോ. സ്ഥലം വിടുന്നതു തന്നെ നല്ലത്‌. ആത്മഗതം. )

അപ്പോള്‍ സമയക്കുറവു മൂലം ഇവിടെ വച്ചു നിര്‍ത്തുകയാണ്‌. ഈ കത്തി സഹിച്ചിരുന്ന്‌ കണ്ടും, കേട്ടും അല്ല വായിച്ചും വെറുതെ സമയം കളഞ്ഞ എല്ലാവര്‍ക്കും നന്ദി, നമസ്കാരം.
:
:
:
അയ്യൊ ..അമ്മേ ...എണ്റ്റെ നടുവേ........