Showing posts with label ഒമാന്‍. Show all posts
Showing posts with label ഒമാന്‍. Show all posts

Saturday, May 31, 2008

Al Hotta Cave, Oman

ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അല് ഹൊത്താ കേവ്(Al Hotta cave) ശരിയായ ഉച്ചാരണം ഇതുതന്നെയോ എന്നു നിശ്ചയമില്ല. അല് ഹോത്തി (al Hoti) എന്നും പറഞ്ഞു കേള്ക്കുന്നുണ്ട്. കഴിഞ്ഞ മാസം ഒമാനിലെ മറ്റൊരാകര്ഷണമായ ജബല് അക്തറില് പോകുന്ന വഴി ഇവിടെയും സന്ദര്ശിക്കാന് പറ്റി.

ഒമാന്റെ തലസ്ഥാനമായ മസ്കറ്റില് നിന്നും ഏകദേശം 200 കി.മി അകലെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. മസ്കറ്റില് നിന്നും നിസ്‌വയിലെത്തി കഴിഞ്ഞാല്‍ Al Hotta Cave എന്നെഴുതിയിരിക്കുന്ന തവിട്ടു നിറത്തിലുള്ള സൈന് ബോര്ഡു നോക്കി വച്ചു പിടിച്ചാല് നേരെയവിടെത്തും.




അവിടെ ഓഫീസില്‍ നിന്നും നിന്നും, അഞ്ചര റിയാലിന്റെ ടിക്കറ്റ് എടുത്തു കഴിഞ്ഞാല് ഒമാനിലെ ആദ്യത്തെ ട്രെയിനില് കയറി ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ഗുഹയുടെ പ്രവേശന കവാടത്തിലെത്താം. (ഞങ്ങള് ചെന്നപ്പോള് ട്രെയില് വര്ക്കുന്നില്ലാരുന്നു. അതുകൊണ്ട് പൊരി വെയിലത്ത് പിള്ളാരേം കൊണ്ടു നടന്നു പോവാനുള്ള ഭാഗ്യമുണ്ടായി :) )



ഗുഹയുടെ പ്രവേശന കവാടം



ക്യാമറ മുതലായ സംഗതികള് ഗുഹക്കുള്ളില് അനുവദനീയമല്ല. ഓരോ സംഘത്തിന്റെയും കൂടെ ഒരു ഗൈഡുമുണ്ടാവും. ട്രിപ്പു തുടങ്ങുന്നതിനു മുന്പും, അതിനിടയിലുമായി ഗുഹയെ കുറിച്ചുള്ള വിവരങ്ങള് അറബിയിലും ഇംഗ്ലീഷിലുമായി പറഞ്ഞു തരും.


ഏകദേശം 20 മില്യണ്‍ വര്ഷങ്ങള്‍ പഴക്കമാണ് അല്‍ ഹോതിക്ക് ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു. താഴെയുള്ള ചിത്രങ്ങള്‍ വലുതാക്കി നോക്കിയാല്‍ എങ്ങനെയാണ് ഈ ഗുഹ ഉണ്ടായി വന്നതെന്നു മനസ്സിലാവും. അവിടെ തന്നെയുള്ള മ്യൂസിയത്തില്‍ പ്രദര്ശി്പ്പിച്ചിരിക്കുന്ന ടൈം മെഷീനില്‍ നിന്നും പകര്ത്തിയ ചിത്രങ്ങളാണ്.







ഒമാന്‍ ഗവണ്മെന്റ് 2006 ഡിസംബറിലാണ് പൊതുജനങ്ങള്ക്കായി ഇത് തുറന്നു കൊടുത്തത്. ഏകദേശം 5 കിലോമീറ്ററ് നീളമുള്ള് ഗുഹയുടെ 830 മീറ്റര്‍ മാത്രമാണ് സന്ദര്ശകര്ക്ക് കാണാനാവുക. മുകളിലേക്ക് കയറാന്‍ 225 പടികളാണ് ഉള്ളത്. പേടിക്കണ്ട, ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇട്ടിട്ടുണ്ട്. ഏറ്റവും മുകള്‍ ഭാഗത്തെത്തുമ്പോഴേക്കും നാം 65 അടിയോളം ഉയരത്തിലായിരിക്കും.


താഴേക്ക് ഇറങ്ങുന്ന വഴിയില്‍ ഒരു തടാകമുണ്ട്‌. ഇതിന് എണ്ണൂറ് അടിയോളം നീളവും പത്തു മീറ്ററിലധികം ആഴവുമുണ്ട്. അതിനുള്ളില്‍ ഇഷ്ടം പോലെ മത്സ്യങ്ങളുണ്ട്. മറ്റു ഗുഹകളിലുള്ള മത്സ്യങ്ങള്‍ക്കെന്ന പോലെ ഇവയ്ക്കും കണ്ണു കാണില്ല. കണ്ണുകള് ഇല്ലാത്ത ഇവയ്ക്ക് കണ്ണിന്റെ സ്ഥാനത്ത് ചൊറി വന്നു കരിഞ്ഞ പോലെ ( ചിരിക്കരുത്, അങ്ങനാ എനിക്കു തോന്നിയത്) ഒരു ചെറിയ പാടു മാത്രമേയുള്ളൂ. ഇവരുടെ പിതാമഹന്മാര്ക്ക് കണ്ണുകള്‍ ഉണ്ടായിരുന്നു. ഗുഹയ്ക്കുള്ളില്‍ പെട്ടു പോയതു കൊണ്ട് അതിനുള്ളിലെ ഇരുട്ടില്‍ കണ്ണു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമില്ലാതിരിക്കുകയും ,അങ്ങനെ പല തലമുറകള്‍ കഴിഞ്ഞപ്പോഴേക്കും കണ്ണില്ലാത്ത മീനിലേക്ക് പരിണാമം സംഭവിച്ചുവെന്നുമാണ് ഒരു വാദം . എന്നാല്‍ ഇതിനെ ഖണ്ഡീക്കുന്ന മറ്റൊരു തിയറിയുമുണ്ട്.




യാദൃശ്ചികമായി മ്യൂട്ടേഷന്‍ മൂലം കണ്ണില്ലാത്ത ചില മീന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം. കണ്ണുള്ളവയ്ക്ക് ഇരുട്ടത്ത് എവിടെയെങ്കിലുമൊക്കെ തട്ടി മുറിവുകളുണ്ടാവുകയും അങ്ങനെ മരണം സംഭവിക്കുകയും ചെയ്യം. അതുകൊണ്ട് കണ്ണുള്ളവയെ അപേക്ഷിച്ച് കണ്ണില്ലാത്തവയ്ക്ക് ജീവിച്ചിരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അങ്ങനെ കാലക്രമേണ കണ്ണുള്ളവയുടെ എണ്ണം കുറയുകയും, കണ്ണില്ലാത്തവ പെരുകുകയും ചെയ്തിരിക്കാം. പുതിയ ചില പഠനങ്ങള്‍ അവയ്ക്ക് വെളിച്ചം, നിഴലുകള്‍ തുടങ്ങിയവ തിരിച്ചറിയാന്‍ കഴിയുന്നുണ്ട് എന്നു സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേ സ്പീഷീസില്‍ പെട്ട, സൂര്യപ്രകാശമേല്ക്കുന്ന സ്ഥലങ്ങളില്‍ ജീവിച്ചു വരുന്നവയ്ക്ക് കണ്ണുകാണാം.

ഗുഹയോടനുബന്ധിച്ച് ഒരു മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്. അവിടെ പല തരത്തിലുള്ള ഗുഹാവശിഷ്ടങ്ങളും മറ്റും സൂക്ഷിച്ചിട്ടുണ്ട്. പിന്നെ, ഒരു കാര്യം. വലിയൊരു rock salt അവിടിരിപ്പുണ്ട്. കൂടെയുണ്ടായിരുന്നവരില്‍ ഒരാള്‍ "കം വനജ, ടേസ്റ്റ് ഇറ്റ്“ എന്നു പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെ ഞാനും ചെന്ന് തൊട്ടു നക്കി. മറ്റേ ആള്‍ വീണ്ടും വീണ്ടും തൊട്ടു നക്കുന്നതു കണ്ടപ്പോളാണ് ഇങ്ങനെ എത്ര പേര്‍ ചെയ്തിട്ടുണ്ടാവുമെന്നോര്‍ത്തത്. അതുകൊണ്ട് ഉപ്പുണ്ടോന്ന് നോക്കുന്നതിനു മുന്പ് ഒന്നാലോചിക്കുന്നതു നന്നായിരിക്കും.

ഗുഹകള്‍ ഉണ്ടാവുന്നതെങ്ങനെ?
വെള്ളം, തിരകള്‍ , ലാവ തുടങ്ങിയവയൊക്കെ ഗുഹകള്‍ ഉണ്ടാവാന്‍ കാരണമാവുന്നുണ്ടെങ്കിലും പ്രധാനമായും വെള്ളവും പാറകളിലുള്ള ലൈംസ്റ്റോണും തമ്മിലുള്ള പ്രവര്ത്തനഫലമായാണ് മിക്ക കേവ്സും (solutional caves) ഉണ്ടാവുന്നത്. മഴവെള്ളം പാറകളുടെ ചെറിയ വിടവുകളിലൂടേ ഒലിച്ചിറങ്ങുകയും പാറയുടെ ഉപരിതലത്തിലുള്ള ചെറുജീവികളുടെയും ചെടികളുടെയും അവശിഷ്ടങ്ങളില്‍ നിന്നും വരുന്ന കാര്ബണ്‍‌ഡൈ ഓക്സൈഡുമായി പ്രവര്ത്തിച്ച് കാര്‍ബോണിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു. അത് ലൈം സ്റ്റോണിലുള്ള കാത്സ്യം കാര്ബണേറ്റുമായി പ്രവര്‍ത്തിച്ച് കാത്സ്യം ബൈ കാര്ബണേറ്റ് ലായനി ഉണ്ടാവുന്നു. ഫലത്തില്‍, ഇത് ക്രമേണ ലൈം സ്റ്റോണിനെ അലിയിപ്പിക്കുകയും കാലാന്തരത്തില്‍ ഗുഹ രൂപം കൊള്ളുകയും ചെയ്യുന്നു. മഴ, കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം എന്നിവയുടെ അളവ്, വെള്ളത്തിന്റെ താപനില, മര്ദ്ദം എന്നിവയുടെ തോത് തുടങ്ങിയവയിലുള്ള ഏറ്റക്കുറച്ചിലുകളനുസരിച്ച് ഒരു ഗുഹ രൂപം കൊള്ളാനെടുക്കുന്ന സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. താഴേക്ക് ഒലിച്ചു വരുന്ന ഈ ലായനി ഉറഞ്ഞ് പല പല രൂപങ്ങള്‍ ഉണ്ടാകുന്നു. അല്‍ ഹൂത്തയില്‍ ഗണപതിമാരേയും മഹാലക്ഷ്മിമാരേയും ഒക്കെ കണ്ടു. ശിവലിംഗങ്ങള്‍ എത്രയുണ്ടെന്ന് പറയുക വയ്യ.

സിംഹത്തിന്റെ രൂപം?


ഒമാനിലുള്ളവരെങ്കിലും സമയം കിട്ടുമ്പോള്‍ തീര്ച്ചയായും പോയി കാണേണ്ട സ്ഥലങ്ങളിലൊന്നാണിത്. പോകുന്നതിന് ഒരു ദിവസം മുന്‍‌കൂറായി ടിക്കറ്റ് റിസേര്‍‌വ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്ക്ക് ഒഫീഷ്യല്‍ സൈറ്റില്‍ നോക്കിയാല്‍ മതി.
http://www.alhottacave.com/


References
http://en.wikipedia.org/wiki/Cave
http://www.amazingcaves.com/learn_formed.html
http://seedmagazine.com/news/2007/01/of_cavefish_and_hedgehogs.php

കൂടുതല്‍ വായനയ്ക്ക്
http://news.nationalgeographic.com/news/2008/01/080108-cave-fish.html - Blind Cavefish Can Produce Sighted Offspring

http://www.pbs.org/wgbh/nova/caves/form_flash.html - മഴവെള്ളം, തിരമാലകള്, ലാവ, ബാക്ടീരിയ, തുടങ്ങിയവയൊക്കെ ഗുഹകള് ഉണ്ടാവാന് കാരണമാവുന്നുണ്ട്. ഇവിടെ അതിനെ കുറിച്ചുള്ള ഒരു ചെറിയ അനിമേഷന് കാണാം.

http://www.geocities.com/gvstevens/oman/hoti2000/hoti2trips.htm?20057- വായിച്ചു നോക്കൂ. തീര്‍ച്ചയായും ഇഷ്ടപ്പെടും.

കുറിപ്പ്‌- 9,11,12 ചിത്രങ്ങള്‍, അവിടെ നിന്നും വാങ്ങിയ പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ചിത്രങ്ങള്‍ സ്കാന്‍ ചെയ്തതാണ്.

Saturday, June 9, 2007

ഗോനുവിനു ശേഷം

അത്യന്തം വിനാശകാരിയായ catagery 5 ല്‍ പെട്ട ഗോനു ചുഴലിക്കാറ്റ്‌ ബുധനാഴ്ച ഒമാണ്റ്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.


മസ്കറ്റില്‍ നിന്നും ഏകദേശം 125 km അകലെയാണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. ഇവിടെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഗോനു എത്തുമെന്നാണ്‌ പറയപ്പെട്ടിരുന്നത്‌. ഏകദേശം രണ്ടര മണിയായപ്പോള്‍ കരണ്ട്‌ പോയി. ഗൊനു എത്താറായെന്നു തന്നെ കരുതി. പക്ഷേ 10 മിനുട്ടിനു ശേഷം കറണ്ടു വന്നു. ഒന്നൊളിഞ്ഞു പോലും നോക്കാതെ ഗോനു എവിടെയോ പോയി മറഞ്ഞു. ഗോനുവിനേയും പ്രതീക്ഷിച്ചു കിടക്കുമ്പോള്‍, ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ്‌ കീഴടക്കിയാലും ,ഇംഗീഷ്‌ ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍ എന്ന്‌ ഓര്‍ത്തുപോയി.

ഇന്നലെ വൈകുംനേരം സീബിലുള്ള (മസ്കറ്റിനും 40 കിലോമീറ്ററോളം മുന്‍പ്‌. ) വരെ പോയിരുന്നു. അപ്പോള്‍ കണ്ട ചില കാഴ്ച്ചകളാണ്‌ താഴെ. ഇതൊന്നുമല്ല യഥാര്‍ഥ കാഴ്ചകള്‍. അവിടേക്ക്‌ പോയില്ല.

മസ്കറ്റില്‍ ക്വറിയാത്ത്‌ എന്ന സ്ഥലത്താണ്‌ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഏകദേശം 35 പേരോളം മരണപ്പെട്ടതായാണ്‌ കണക്ക്‌.

മസ്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്‌. വൈദ്യുതി ബന്ധം ഇനിയും പല സ്ഥലങ്ങളികും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ജല ദൌര്‍ലഭ്യമാണ്‌ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മസ്കറ്റിലുള്ള ഞങ്ങളുടെ ഒരു ബന്ധു രണ്ടു ദിവസമായി അടുത്തുള്ള ഒരു ഹോട്ടലിനെയാണ്‌ പ്രഭാതകര്‍മ്മക്കായി ആശ്രയിക്കുന്നത്‌. Swimming pool ലെ വെള്ളം filter ചെയ്താണ്‌ അവിടെ ഉപയോഗിക്കുന്നതെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ചോറു വയ്ക്കാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരുമെന്നതു കൊണ്ട്‌ മൂന്നു നേരവും ചപ്പാത്തി തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. ഡിസ്പോസിബിള്‍ പ്ളേറ്റുകളൂം ഗ്ളാസ്സുകളൂമാണ്‌ ഭക്ഷണം കഴിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്‌.


Climate ണ്റ്റെ പ്രത്യേകത കൊണ്ട്‌ വെള്ളം കെട്ടികിടന്ന്‌ നാട്ടിലെ പോലെ പകര്‍ച്ചവ്യാധികളുണ്ടാവാനുള്ള സാധ്യത കുറവാണ്‌.

പലരും കുളിച്ചിട്ട്‌ 3 ദിവസത്തിലേറെയായി. കരണ്ട്‌ ഇല്ലാത്തതു കൊണ്ട്‌ A/C യും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ കാറ്റും മഴയും ശമിച്ചതോടെ ചൂട്‌ പഴയപടിയാവുകയും ചെയ്തിരിക്കുന്നു.

കടകളൊക്കെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. പക്ഷെ കൈയ്യില്‍ പൈസയുള്ളവര്‍ക്കു മാത്രം എന്തെങ്കിലും വാങ്ങാം. മിക്കവരും ഇപ്പോള്‍ ATM കാര്‍ഡാണല്ലോ ഉപയോഗിക്കുന്നത്‌. മെഷീനുകളും മറ്റു കമ്പുട്ടര്‍ സംവിധാനങ്ങളും തകരാറിലായിരിക്കുന്നതു കൊണ്ട്‌ പൈസ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌.

വിജനമായി കിടക്കുന്ന Muscat city center ണ്റ്റെ roof parking area . മിക്കവാറും ദിവസങ്ങളില്‍ പ്രത്യേകിച്ചും , വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പാര്‍ക്കിംഗ്‌ കിട്ടാറെയില്ലന്നതാണ്‌ അനുഭവം.

ഗോനുവിനു മുന്‍പില്‍ എല്ലാവരും സമന്‍മാര്‍. വലിയവനും ചെറിയവനും, പാവപ്പെട്ടവനും പണക്കാരനും, ഇന്ത്യക്കാരനും പാക്കിസ്താനിയും അമേരിക്കകാരനും, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമും, സ്തീയും പുരുഷനും എല്ലാവരും. ഗോനു സംഹാരതാണ്ഢവമാടിയ നിമിഷങ്ങളില്‍ ഇന്നലെ വരെ തമ്മിലടിച്ചു കഴിഞ്ഞവരും ഒന്നിച്ച്‌ ഒരേ കാര്യം തന്നെയാവുമല്ലോ പ്രാര്‍ഥിച്ചിട്ടുണ്ടാവുക.

ഗോനുവിനു നാലു ദിവസങ്ങള്‍ക്കു ശേഷം ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയാണ്‌.
ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്‌.

കൂടുതല്‍ ചിത്രങ്ങള്‍

Ref: First photo by Gulf News.

Wednesday, March 21, 2007

ഒമാനില്‍ മഴ

ഒമാനില്‍ കഴിഞ്ഞ ഞായറാഴ്ച വലിയ മഴ പെയ്തു. ചില സ്ഥലങ്ങളില്‍ വലിയ ആലിപ്പഴം വീഴുകയും ചെയ്തു. പല വാഹനങ്ങളും കല്ലു വാരിയെറിഞ്ഞാലെന്ന പോലെ ചളുങ്ങി നാശമായി.

ഒരു വീടിണ്റ്റെ ടെറസ്സില്‍ കൂട്ടിയിട്ട ആലിപ്പഴം :-O

ഇതിനിടയ്ക്ക്‌ നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക്‌ ഒരബദ്ധം പറ്റി. പതിവുപോലെ രാത്രിയില്‍ ഒന്നു മിനുങ്ങാനായി തങ്ങളുടെ സ്ഥിരം സങ്കേതത്തില്‍ എല്ലാവരും ഒത്തുകൂടിയതാണ്‌. സങ്കേതത്തിണ്റ്റെ ഉടമസ്ഥന്‍ ഇതിനിടയില്‍ എന്തോ ആവശ്യത്തിനു പുറത്തു പോയി. ചെറിയ കാറ്റുണ്ടായിരുന്നതുകൊണ്ട്‌ കതക്‌ അബദ്ധത്തില്‍ തൂറന്ന്‌ ആരും കാണണ്ട എന്നു കരുതി പുള്ളി വാതില്‍ പുറത്തുനിന്ന്‌ പൂട്ടിയിട്ടാണ്‌ പോയത്‌. മൂന്നു പേരാണ്‌ അകത്തുണ്ടായിരുന്നത്‌. കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ shoot ചെയ്യുന്നതുപോലെ ഭയങ്കര ശബ്ദം. room ണ്റ്റെ roof ആസ്ബെസ്റ്റോസ്‌ ആയിരുന്നതുകൊണ്ട്‌ ആലിപ്പഴം വന്നു വീഴുമ്പോള്‍ ശരിക്കും ആരോ കുത്തിപ്പൊളിക്കുന്നതുപോലെയാണ്‌ തോന്നിയത്‌. മൂവരും പേടിച്ചു വിറച്ചു അലറി വിളിക്കാന്‍ തുടങ്ങി. ആരു കേള്‍ക്കാന്‍. network പോയതുകൊണ്ട്‌ ഫോണ്‍ ചെയ്യാനും പറ്റിയില്ല. അവസാനം വാതില്‍ ചവുട്ടി പൊളിക്കാന്‍ ശ്രമം തുടങ്ങി. എന്തായാലും അവസാനം ഉടമസ്ഥന്‍ എത്തി കതകു തുറന്നു കൊടുത്തു. ആകെ വെള്ളമയമായതു കൊണ്ട്‌ റൂമില്‍ കണ്ട വെള്ളം ഏതാണെന്നു പുള്ളിക്ക്‌ മനസ്സിലായില്ല. മഴവെള്ളമാണോ, അടിച്ച വെള്ളത്തിണ്റ്റെ ബാക്കിയാണൊ അതൊ വെപ്രാളത്തിനിടയില്‍ ആരെങ്കിലും .... :)

ഞങ്ങള്‍ പിറ്റേന്ന് വെറുതെ മഴയത്ത്‌ ഒന്നു കറങ്ങിയപ്പോള്‍ എടുത്ത ചില സ്നാപ്പുകള്‍.

See the writings on the hill




Saturday, February 24, 2007

റസ്താക്കില്‍(ഒമാന്‍) ജിന്‍ ബാധ!!!

ഒമാനിലെ റസ്താക്കില്‍ (previous capital of Oman) ഒരു വീട്ടില്‍ പ്രേതബാധ. ഒരാഴ്ചയായി ജിന്‍ തണ്റ്റെ കലാപരിപാടികള്‍ തുടങ്ങിയിട്ട്‌. രാത്രിയിലാണ്‌ പുള്ളി ഉഷാറാവുന്നത്‌(അല്ലെങ്കിലും ഏതെങ്കിലും ജിന്നോ പ്രേതമോ പകലിറങ്ങിയതായി കേട്ടിട്ടില്ലല്ലൊ). രാത്രിയായാല്‍ വല്ലാത്ത ഒരു ശബ്ദം (മനുഷ്യണ്റ്റെ) ആ വീട്ടില്‍ നിന്നും കേള്‍ക്കുന്നുവത്രേ.

കഥകള്‍ പലതും പ്രചരിച്ചുകഴിഞ്ഞു. ആ വീട്ടിലെ ഗൃഹനാഥന്‍ ഒരാഴ്ച മുന്‍പ്‌ മരണമടഞ്ഞു. മരിക്കുന്നതിനു മുന്‍പ്‌ അയാള്‍ പറഞ്ഞുവത്രേ 5 ദിവസം ( ഒരു മാസം എന്നും കേട്ടു) കഴിഞ്ഞേ ഒരു മുറി തുറക്കാവൂ എന്ന്‌. അതു കൂടാതെ ഒരു കുട്ടി ആ മുറി തുറന്നുവെന്നും ആ നിമിഷം തന്നെ ആ കുട്ടി മരിച്ചുവെന്നും അന്നു രാത്രി മുതലാണ്‌ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതെന്നുമാണ്‌ ഒരു കഥ.

പോലിസ്‌ വീട്‌ വളഞ്ഞിരിക്കുകയാണ്‌. അകത്തു കയറി നോക്കാമെന്നു വച്ചാല്‍ ടോര്‍ച്ച്‌ കത്തുന്നില്ലത്രേ. പാവം പോലിസ്‌! എന്തായാലും ഒരു പട്ടണം മുഴുവന്‍ ഭീതിയില്‍ കഴിഞ്ഞു കൂടുകയാണ്‌.

യുക്തിവാദികള്‍ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ...


Disclaimer
കേട്ടറിവു മാത്രമാണ്‌. ഞാന്‍ നേരിട്ട്‌ ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല.

Update:

A video clipping for the same is posted
here

Latest Update:
28/02/2007

That building was demolished by Royal Oman Police.

വാല്‍ കഷണം

പാമ്പുകള്‍ക്കു മാളമുണ്ട്‌...
പറവകള്‍ക്കാകാശമുണ്ട്‌...
പാവം ജിന്നുകള്‍ക്കു തല ചായ്ക്കാനിടമില്ല.....